Thursday, October 1, 2015

മുറികള്‍ക്കുള്ള സ്‌ഥാനവും ചില കാര്യങ്ങളും

ആയുസ്സിന്റെ മൂന്നിലൊന്ന്‌ സമയം കഴിയുന്നത്‌ കിടപ്പുമുറിയിലാണ്‌. അപ്പോള്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ ഇവിടമാണ്‌. ബീമിനടിയിലും ബര്‍ത്തിനടിയിലും കിടക്കുന്നതും; കട്ടിലിനടിയില്‍ എന്തെങ്കിലുമൊക്കെ സൂക്ഷിക്കുന്നതും സമ്മര്‍ദ്ദത്തെ ഉണ്ടാക്കും.
വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ വീടുപണിതാലും തോന്നുന്ന മുറിയില്‍ കിടക്കാന്‍ വിധിച്ചിട്ടില്ല. ഗൃഹനാഥനും നാഥയും തെക്കുകിഴക്കേ മുറിയില്‍ കിടന്നാല്‍ കലഹവും അസ്വസ്‌ഥതയുമായിരിക്കും ഫലം.

വടക്കുകിഴക്ക്‌ മുറിയില്‍ കിടന്നാലോ? ചെറുപ്പക്കാരായ ദമ്പതികളുടെ ലൗകികചിന്ത വിട്ടൊഴിഞ്ഞുപോകും.
അതായത്‌ ലൈംഗിക താല്‌പര്യം ഇല്ലാതാകും.

സാധാരണഗതിയില്‍ കിടപ്പുമുറിക്കുള്ള സ്‌ഥാനം തെക്കും പടിഞ്ഞാറുമാണ്‌. മുഖ്യ കിടപ്പുമുറിയുടെ സ്‌ഥാനം (ഗൃഹനാഥന്‍) തെക്കുപടിഞ്ഞാറ്‌ തന്നെയാണ്‌. (രണ്ടാം പരിഗണന വടക്കുപടിഞ്ഞാറ്‌). എന്നാല്‍ ഒരുപാട്‌ വയസ്സായതിനുശേഷവും ഈ മുറിയില്‍ കിടക്കുന്നതില്‍ അര്‍ത്ഥമില്ല.
അടുത്ത അവകാശിയായ മകനും ഭാര്യയുമാണ്‌ ഈ മുറി ഉപയോഗിക്കേണ്ടത്‌. പ്രായം ചെന്ന ഗൃഹനാഥനും ഭാര്യയും വടക്കുകിഴക്കേ മുറിയാണ്‌ ഉപയോഗിക്കേണ്ടത്‌. അവിടെ ആത്മീയകാര്യങ്ങള്‍ക്ക്‌ കൂടുതല്‍ താല്‌പര്യമുണ്ടാകും. വടക്കുകിഴക്ക്‌ പൂജാമുറിയുടെ മുഖ്യസ്‌ഥാനവുമാണ്‌.
തെക്കുകിഴക്ക്‌ അടുക്കളയുടെ സ്‌ഥാനമാണ്‌. അവിടെ മുറിയുണ്ടെങ്കില്‍ അത്‌ ആണ്‍കുട്ടികള്‍ക്കാണ്‌ ഉത്തമം. എന്നാല്‍ പരുക്കന്‍ സ്വഭാവമുള്ള കുട്ടിയാണെങ്കില്‍ ആ മുറിയില്‍ കിടന്നാല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നയിക്കും. കാരണം അത്‌ അഗ്നികോണിലെ മുറിയാണ്‌.

തെക്കുപടിഞ്ഞാറേ മുറിയില്‍ കൗമാരക്കാരായ കുട്ടികള്‍ കിടക്കാനേ പാടില്ല. തെക്കുഭാഗം ആണ്‍കുട്ടികള്‍ക്കും വടക്കുഭാഗത്തുള്ള മുറി പെണ്‍കുട്ടികള്‍ക്കുമാണ്‌ പറഞ്ഞിരിക്കുന്നത്‌.
വടക്കുപടിഞ്ഞാറേ മുറിയില്‍ പെണ്‍കുട്ടികള്‍ കിടന്നാല്‍ യഥാസമയം വിവാഹം നടക്കുമെന്ന്‌ ശാസ്‌ത്രം പറയുന്നു. സാധാരണയായി വായുകോണിലെ ഈ ഭാഗത്ത്‌ പൂജാമുറിയൊഴിച്ച്‌ മറ്റെല്ലാ ആവശ്യത്തിനും ഉപയോഗിക്കാം.

കിടപ്പുമുറിയില്‍ കണ്ണാടി, ദൈവത്തിന്റെ ഫോട്ടോ, ജലസംബന്ധമായ ചിത്രങ്ങള്‍ എന്നിവ ഒഴിവാക്കണം. അതുപോലെ പുസ്‌തകക്കെട്ടുകള്‍, ചുരുണ്ട വയറുകള്‍, ആക്രിസാധനങ്ങള്‍ ഇവ പാടില്ല. ആയുസ്സിന്റെ മൂന്നിലൊന്ന്‌ സമയം കഴിയുന്നത്‌ കിടപ്പുമുറിയിലാണ്‌. അപ്പോള്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ടത്‌ ഇവിടമാണ്‌.

ബീമിനടിയിലും ബര്‍ത്തിനടിയിലും കിടക്കുന്നതും; കട്ടിലിനടിയില്‍ എന്തെങ്കിലുമൊക്കെ 'സൂക്ഷിക്കുന്നതും' സമ്മര്‍ദ്ദത്തെ ഉണ്ടാക്കും. തെക്കോട്ടോ, കിഴക്കോട്ടോ, തലവച്ചുറങ്ങണം. വടക്കോട്ടും ടോയ്‌ലെറ്റിന്‌ നേരെയും തലവച്ചു കിടക്കരുത്‌. ചില മുറിയില്‍ കിടന്നാല്‍ ശരിക്കും ഉറക്കം കിട്ടാതിരിക്കും. ആവശ്യത്തിന്‌ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നും.
അങ്ങനെയായാല്‍ അവിടെ നെഗറ്റീവ്‌ എനര്‍ജി ഉണ്ടെന്ന്‌ കരുതണം. മുറി വല്ലപ്പോഴും ഉപ്പുവെള്ളം കൊണ്ട്‌ തുടയ്‌ക്കുന്നതും ഉപ്പ്‌ തുറന്ന്‌ വയ്‌ക്കുന്നതും തറയ്‌ക്കടിയില്‍ വടക്കുപടിഞ്ഞാറ്‌ ഭാഗത്ത്‌ ആറ്‌ ഇഞ്ച്‌ ചെമ്പ്‌ റിംഗ്‌ ഇടുന്നതും, പറമ്പില്‍ നവധാന്യം മുളപ്പിക്കുന്നതും പരിഹാരമാണ്‌.

തേജവതി മന്ത്രജപവും പിരമിഡ്‌ക്രിയയും ഒക്കെ നെഗറ്റീവ്‌ കളയാന്‍ സഹായകമാണ്‌. അതുപോലെ കരിക്കിലും ആലത്തിലും നെഗറ്റീവിനെ ആവാഹിച്ചു കളയാം. കരിക്കിന്റെ പ്രയോഗം പരിചയ സമ്പന്നര്‍ക്കേ പറ്റൂ.
ഒരു മാങ്ങയോളം വലുപ്പത്തില്‍ ആലം വാങ്ങി (അങ്ങാടി കടയില്‍ കിട്ടും) ചെറുതായി ചൂടാക്കി ചരടില്‍ കെട്ടിയോ, നെറ്റില്‍ ഇട്ടോ ഓരോ മുറിയുടെയും നടുക്ക്‌ നിന്ന്‌ ഇടത്തേക്ക്‌ കുറച്ചുപ്രാവശ്യം ചുഴറ്റുക. ശേഷം പെട്ടെന്ന്‌ പൊക്കുക.

ആലം കറക്കുന്ന സമയത്ത്‌ നമ്മള്‍ വിചാരിക്കണം ''ഈ മുറിയിലെ എല്ലാ നെഗറ്റീവും ഇതിലേക്ക്‌ ആവഹിക്കട്ടെ''യെന്ന്‌. പിന്നീട്‌ ആലം കത്തിച്ചു കളയുകയോ, മലിനജലത്തില്‍ ഇടുകയോ ആവാം.
വീടിന്റെ ചുറ്റളവുപോലെ പ്രധാനമാണ്‌ മറ്റുള്ള മുറിയുടെ ഉള്‍ച്ചുറ്റും. എന്നാല്‍, മുറിയുടെ ചുറ്റിന്റെ കാര്യത്തില്‍ മിക്കവരും അലസതയോ, അഞ്‌ജതയോ ആണ്‌ കാണിക്കുന്നത്‌. സാധാരണയായി നീളവും 10 അടി വീതിയും (കൃത്യമായി 294 സെന്റീമീറ്റര്‍ സമചതുരം) അളവ്‌ കഴിഞ്ഞാല്‍ 12 ക്ക്‌ 10 എന്ന അളവേ ഇല്ല.

വാസ്‌തുശാസ്‌ത്രത്തില്‍ ഇത്‌ മരണച്ചുറ്റാണ്‌. എത്ര ശ്രേഷ്‌ഠമായ ചുറ്റുകണക്ക്‌ ഒപ്പിച്ചാലും മുറിയുടെ ഉള്ളളവ്‌ മരണച്ചുറ്റ്‌ വന്നാല്‍ ആ കണക്കിന്റെ ശ്രേഷ്‌ഠത ഇല്ലാതായിപ്പോകുമെന്നാണ്‌ ആചാര്യമതം.
ഏകദേശക്കണക്ക്‌ പറഞ്ഞാല്‍ മുറിയുടെ നാലുവശവും കൂട്ടിയാല്‍ 40 അടി വരുന്നത്‌ നല്ലത്‌. (കൃത്യം 1176 സെന്റീമീറ്റര്‍) പിന്നെ അടുത്ത അളവ്‌ 48 അടിയാണ്‌. (കൃത്യം 1464 സെന്റീമീറ്റര്‍) ഇതിന്‌ ഇടയ്‌ക്ക് വരുന്ന അളവെല്ലാം മരണച്ചുറ്റുതന്നെയാണ്‌.
അതായത്‌ 40 അടിക്കും 48 അടിക്കും ഇടയ്‌ക്കുള്ള ഉള്‍ച്ചുറ്റ്‌. ഇതിന്‌ പരിഹാരമായി കൃത്യമായ അളവില്‍ കട്ടകെട്ടിത്തിരിച്ചോ അലമാര, ഷെല്‍ഫ്‌ എന്നിവ വച്ചോ ചെയ്യാം.

പുര പണിയാന്‍ തീരുമാനിക്കുമ്പോള്‍ വീടിന്‌ കുറ്റിയടിക്കുന്നവരോടും പ്ലാന്‍ വരയ്‌ക്കുന്നവരോടും മുറിയുടെ ഉള്ളും കണക്കൊപ്പിച്ച്‌ (വാസ്‌തു) തരണം എന്നു വീട്ടുകാര്‍ തന്നെ പറയണം. ശരിയായി വാസ്‌തു പഠിച്ചവരെല്ലാം കണക്കൊപ്പിച്ചേ ചെയ്യൂ. എന്നാല്‍ അല്‌പഞ്‌ജരായ ചിലരേ മരണച്ചുറ്റിന്‌ കൂട്ടുനില്‍ക്കൂ.

പണ്ടൊക്കെ ഭൂമി വാസയോഗ്യമാണോയെന്നറിയാന്‍ നാലഞ്ചു പരീക്ഷണങ്ങള്‍ നടത്തിയതിന്‌ ശേഷമേ വീടിന്‌ കുറ്റിയടിക്കുമായിരുന്നുള്ളൂ. ഇന്നിപ്പോള്‍ അതല്ലല്ലോ അവസ്‌ഥ. പറമ്പില്‍ സര്‍പ്പദോഷം, ബാധാദോഷം എന്നൊക്കെ ഇന്നിപ്പോള്‍ പറഞ്ഞാ ല്‍...?

courtesy:- online

Wednesday, September 16, 2015

ദാനം മഹാപുണ്യം , പ്രധാനമായും നാലുവിധത്തിലുണ്ട്‌

ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌.

ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം. നിത്യദാനം ഒഴിച്ച്‌ മറ്റുമൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌.

പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ഏതു കര്‍മ്മത്തിന്റേയും അവസാനം ദാനവും ദക്ഷിണയും നല്‍കുകയെന്നത്‌ പൗരാണിക സങ്കല്‌പമനുസരിച്ച്‌ അനിവാര്യമാണ്‌. പൂജയുടേയോ കര്‍മ്മത്തിന്റേയോ ഫലം പൂര്‍ണ്ണമാകണമെങ്കില്‍ ദക്ഷിണ നല്‍കണം. 'ദക്ഷിണ' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്‌; സല്‍ക്കര്‍മ്മങ്ങള്‍ സമ്പൂര്‍ണ്ണമാകുന്ന അവസ്‌ഥയെയാണ്‌.

അത്‌ നാമൊരു ചടങ്ങിലൂടെ പ്രകടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ദക്ഷിണയ്‌ക്ക് സാധാരണ ഉപയോഗിക്കുന്നത്‌ വെറ്റിലയാണ്‌. വെറ്റില ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്‌മീ പ്രതീകവുമാണ്‌. ധനം ദക്ഷിണാസ്വരൂപമാണ്‌. അതായത്‌ മഹാലക്ഷ്‌മിയുടെ പ്രതീകമാണ്‌.

ദാനം മഹാപുണ്യമാണ്‌. ഇത്‌ ശാസ്‌ത്രവചനമാണ്‌. ദാനം മഹാധര്‍മ്മങ്ങളില്‍ ഒന്നാണ്‌. ജലം ദാനമായി നല്‍കുന്നവന്‌ സംതൃപ്‌തിയും വസ്‌ത്രം നല്‍കുന്നവന്‌ ചന്ദ്രലോകവും കുതിര നല്‍കുന്നവന്‌ അശ്വിനി ദേവലോകവും കാളദാനം ചെയ്യുന്നവന്‌ സൂര്യലോകവും പ്രാപിക്കാന്‍ കഴിയുന്നു.

ആഹാരം ദാനം ചെയ്യുന്നവന്‍ അനശ്വരമായ സുഖവും, ഭൂമി ദാനം ചെയ്യുന്നവന്‍ ഭൂരണവും, സ്വര്‍ണ്ണം നല്‍കുന്നവന്‍ ദീര്‍ഘായുസ്സും നേടുമെന്ന്‌ മനുസ്‌മൃതിയില്‍ പറയുന്നു.

വെളളി നല്‍കിയാല്‍ സൗന്ദര്യവും വിളക്ക്‌ നല്‍കിയാല്‍ രോഗശൂന്യമായ ചക്ഷുസ്സും നിലം നല്‍കിയാല്‍ അഭീഷ്‌ട സന്താനവും ഗൃഹം നല്‍കിയാല്‍ ശ്രേഷ്‌ഠ ഗൃഹങ്ങളും ലഭിക്കുന്നു.

അഭയം നല്‍കിയാല്‍ ഐശ്വര്യവും ധാന്യം നല്‍കിയാല്‍ ശാശ്വതസുഖവും ബ്രഹ്‌മജ്‌ഞാനം നല്‍കിയാല്‍ ബ്രഹ്‌മസായൂജ്യവും ലഭിക്കും. ബ്രഹ്‌മജ്‌ഞാനം ദാനം നല്‍കുന്നതാണ്‌ ഏറ്റവും ഉത്തമം എന്ന്‌ മനു സൂചിപ്പിക്കുന്നു.

ദാനകര്‍ത്താവ്‌ ഏത്‌ അഭിലാഷത്തോടെ ദാനം ചെയ്യുന്നുവോ അതേ ദാനഫലം അവനു ലഭിക്കുന്നു. ദാനം ചെയ്യുന്നതും ദാനം ഏറ്റുവാങ്ങുന്നതും പൂജാപൂര്‍വ്വമായിരിക്കണമെന്നും ദാനം ചെയ്‌തിട്ട്‌ അത്‌ ഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.

കാരണം ഘോഷംകൊണ്ട്‌ ദാനഫലം നശിക്കുന്നു. ദാനം പ്രധാനമായും നാലുവിധത്തിലുണ്ട്‌. നിത്യദാനം, നൈമിത്തിക ദാനം, കാമ്യദാനം, വിമലാദാനം എന്നിവയാണ്‌. ഫലാപേക്ഷ കൂടാതെ ദയയോടുകൂടി ചെയ്യുന്ന ദാനമാണ്‌ നിത്യദാനം.

നിത്യദാനം ഒഴിച്ച്‌ മറ്റു മൂന്നും ഫലേച്‌ഛയോടെ ചെയ്യുന്നതാണ്‌. പാപപരിഹാരാര്‍ത്ഥം ചെയ്യുന്നത്‌ നൈമിത്തികദാനം, ഫലേച്‌ഛയോടെ ചെയ്യുന്നത്‌ കാമ്യദാനം. ഈശ്വര പ്രീതിക്കുവേണ്ടി ചെയ്യുന്നത്‌ വിമലാദാനവുമാണ്‌.

ദാനത്തിനുള്ള നക്ഷത്രയോഗങ്ങള്‍

ഓരോ നക്ഷത്രത്തിലും ദാനം ചെയ്‌താല്‍ ലഭിക്കുന്ന സിദ്ധികള്‍ വ്യത്യസ്‌തങ്ങളാണ്‌. ഇതിനെ നക്ഷത്രയോഗമെന്ന്‌ വിളിക്കുന്നു.

അശ്വതി നാളില്‍ അശ്വങ്ങളും തേരുകളും ദാനം ചെയ്‌താല്‍ ഉത്‌കൃഷ്‌ടവംശത്തില്‍ പുനര്‍ജ്‌ജനിക്കും.
ഭരണി നാളില്‍ ബ്രാഹ്‌മണര്‍ക്ക്‌ നിലവും പശുക്കളും ദാനം ചെയ്‌താല്‍ ഗോ സമ്പത്ത്‌ ലഭിക്കുകയും മരണാനന്തര ഖ്യാതി ഉണ്ടാവുകയും ചെയ്യും. കാര്‍ത്തിക നാളില്‍ ബ്രാഹ്‌മണര്‍ക്ക്‌ മതിവരുവോളം പായസം നല്‍കിയാല്‍ മരണാനന്തരം മുഖ്യലോകങ്ങള്‍ നേടും.

രോഹിണി നാളില്‍ നെയ്യ്‌ കലര്‍ത്തിയ പാല്‍ച്ചോറ്‌ ബ്രാഹ്‌മണര്‍ക്ക്‌ ദാനം ചെയ്‌താല്‍ പിതൃക്കള്‍ സംതൃപ്‌തരായിത്തീരും. മകയിരം നാളില്‍ കറവപ്പശുവിനെ ദാനം ചെയ്യുന്നവന്‌ സ്വര്‍ഗ്ഗലോകത്തില്‍ പ്രവേശിക്കാനാവും.

തിരുവാതിര ദിനത്തില്‍ ഉപവാസം ചെയ്‌ത് എള്ളിന്‍രസം ദാനമായി നല്‍കിയാല്‍ മനുഷ്യന്‌ അപ്രാപ്യമായ പര്‍വ്വതങ്ങളും കിടങ്ങുകളും തരണം ചെയ്യാം. പുണര്‍തം നാളില്‍ അപ്പം ദാനം ചെയ്യുന്നവന്‍ ഉന്നതവും വിഖ്യാതവുമായ ജലത്തില്‍ പുനര്‍ജ്‌ജനിക്കും. പൂയം ദിനത്തില്‍ സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ പ്രകാശഗ്രഹങ്ങളുടെ ലോകം പ്രാപിക്കും.

ആയില്യം നാളില്‍ വെള്ളികൊണ്ട്‌ നിര്‍മ്മിച്ച കാളയെ ദാനം ചെയ്‌താല്‍ നിര്‍ഭയത്വം അനുഭവപ്പെടും. മകത്തില്‍ എള്ള്‌ ദാനം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നവന്‍ ഗോക്കളെക്കൊണ്ടും സല്‍പുത്രരെക്കൊണ്ടും ഐശ്വര്യമുള്ളവനായിത്തീരും.

പൂരത്തില്‍ ഉപവാസമനുഷ്‌ഠിച്ച്‌ ബ്രാഹ്‌മണന്‌ നെയ്യ്‌ച്ചോറ്‌ നല്‍കിയാല്‍ സൗഭാഗ്യത്താല്‍ അനുഗൃഹീതരാവും. ഉത്രം നാളില്‍ നെയ്യും പാലും കലര്‍ത്തിയ നവരച്ചോറ്‌ നല്‍കുന്നവന്‍ സ്വര്‍ലോകത്തും പൂജിതനാവും.

അത്തം നക്ഷത്രത്തില്‍ നാലശ്വങ്ങളേയും ഒരാനയേയും ദാനം ചെയ്യുന്നവന്‍ പുണ്യലോകത്ത്‌ എത്തുന്നു. ചിത്തിരനാളില്‍ കാളയും സുഗന്ധവസ്‌തുക്കളും ദാനം ചെയ്യുക. എങ്കില്‍ അപ്‌സരസ്സുകളാല്‍ പരിസേവിതമായ നന്ദനോദ്യാനത്തില്‍ സ്‌ഥാനം കിട്ടും.

ചോതിനാളില്‍ എന്തെങ്കിലും ധനം കൊടുക്കുന്നവന്‍ ലോകത്തില്‍ കീര്‍ത്തിമാനായി മാറും. വിശാഖം നാളില്‍ കാള, കറവപ്പശു, പത്തായം, വണ്ടി, നെല്ല്‌, വജ്രം തുടങ്ങിയവ ദാനം ചെയ്യുന്നവന്‍ സ്വര്‍ലോക പ്രാപ്‌തനാകും.

അനിഴം നാളില്‍ വസ്‌ത്രം, ആഹാരം, പുതപ്പ്‌ എന്നിവ ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും നൂറു യുഗങ്ങള്‍ പൂജ്യനായി മാറുകയും ചെയ്യും. തൃക്കേട്ട ദിവസം ബ്രാഹ്‌മണര്‍ക്ക്‌ ചേന, ചീര ഇവ നല്‍കിയാല്‍ ഇഷ്‌ടഗതി ലഭിക്കും. മൂലം നാള്‍ ഫലമൂലാദികള്‍ ബ്രാഹ്‌മണര്‍ക്കു നല്‍കാന്‍ തെരഞ്ഞെടുത്താല്‍ പിതൃക്കള്‍ പ്രീതരാകും.

പൂരാടം നാളില്‍ ഉപവാസമനുഷ്‌ഠിച്ച്‌ തൈര്‍ക്കുടങ്ങള്‍ ബ്രാഹ്‌മണര്‍ക്ക്‌ ദാനം ചെയ്‌താല്‍ അനന്തര ജന്മത്തില്‍ അവന്‍ നിരവധി പശുക്കളോടുകൂടിയ വംശത്തില്‍ വന്നുപിറക്കും. ഉത്രാടം നാളില്‍ ബുദ്ധിമാന്മാര്‍ക്ക്‌ പാലും നെയ്യും കൊടുത്താല്‍ സ്വര്‍ഗത്തില്‍ സംപൂജ്യനായിത്തീരും.

തിരുവോണത്തില്‍ വസ്‌ത്രവും കമ്പിളിയും ദാനം നല്‍കിയാല്‍ വെള്ളവാഹനത്തില്‍ കയറി സ്വര്‍ഗ്ഗം പ്രാപിക്കാനാവും. അവിട്ടം നാളില്‍ കന്നുകാലികളും വാഹനവും വസ്‌ത്രവും ദാനം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ചതയം നാളില്‍ അകിലും ചന്ദനവും കൊടുക്കുന്നവന്‍ ദേവലോകത്ത്‌ ചെന്നുചേരും.

പൂരൂരുട്ടാതിയില്‍ നാണയങ്ങള്‍ നല്‍കുന്നവന്‍ പരലോകം പ്രാപിക്കും. ഉത്രട്ടാതി നാളില്‍ ആട്ടിന്‍മാംസം നല്‍കുന്നവനോട്‌ പിതൃക്കള്‍ക്ക്‌ പ്രീതി ജനിക്കും. രേവതിനാളില്‍ പാത്രം നിറച്ച്‌ പാല്‍ നല്‍കുന്ന പശുവിനെ ദാനം ചെയ്‌താല്‍ ആഗ്രഹമനുസരിച്ച്‌ ഏതു ലോകത്തും ചെന്നുചേരാനുള്ള സിദ്ധി ലഭിക്കും.


Courtesy : on;ine news portal