Wednesday, August 31, 2016

വിദ്യാരാജഗോപാല യന്ത്രം: കുട്ടികളുടെ പഠന മികവിന്

വിഷ്ണു - ഗോപാല ശിവപൂജയില്‍ പ്രാവീണ്യമുള്ള കര്‍മ്മിയാകണം യന്ത്രം തയാറാക്കേണ്ടത്. അപസ്മാര രോഗത്തിന് പ്രതിവിധിയായി ഈ യന്ത്രം നിര്‍ദ്ദേശിക്കുമ്പോള്‍ രോഗി മരുന്നു കഴിക്കുന്നത് നിര്‍ത്തരുത്

മക്കള്‍ പഠിച്ചു മിടുക്കരായി നല്ല ജോലി സമ്പാദിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. എന്നാല്‍ പല കുട്ടികളും രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് പഠനനിലവാരം കാഴ്ചവയ്ക്കുന്നില്ല. ഉന്മേഷക്കുറവും, പുസ്തകമെടുത്താലുടന്‍ ഉറക്കം വരുന്നതുമെല്ലാം വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കും.മാത്രമല്ല വിദ്യാര്‍ത്ഥിയുടെ ബുദ്ധികൂര്‍മ്മതയില്‍ അസൂയ തോന്നി മറ്റൊരാള്‍ പറയുന്ന 'നെഗറ്റീവ് എനര്‍ജി' വാക്കുകള്‍ (ശാപം, കണ്ണുവയ്ക്കല്‍) പലപ്പോഴും കുട്ടികളിലെ പഠന നിവാരണത്തിന് കാരണമാകാറുണ്ട്. വൈഷ്ണവ യന്ത്രങ്ങളില്‍ പ്രമുഖസ്ഥാനത്തുള്ള യന്ത്രമാണ് വിദ്യാരാജ ഗോപാലയന്ത്രം.

വിദ്യാരാജഗോപാലം എന്ന പേരുകൊണ്ടുതന്നെ വിദ്യയിലൂടെ രാജസമാനമായ നിലയിലേക്കുയര്‍ത്താന്‍ പ്രാപ്തിയുള്ള യന്ത്രം എന്ന് ഗ്രഹിക്കാം.

യന്ത്രങ്ങളില്‍ രാജപദവി അലങ്കരിക്കുന്ന യന്ത്രം കൂടിയാണിത്. യന്ത്രവിധികള്‍ യഥാക്രമം പാലിച്ചു തയാറാക്കുന്ന വിദ്യാരാജഗോപാല യന്ത്രംകൊണ്ട് ഉന്മേഷവും ഉത്സാഹവും കെട്ടടങ്ങി സദാ മൂകനെപ്പോലെ കാണപ്പെടുന്നവനെക്കൂടി ചുരുങ്ങിയ കാലംകൊണ്ട് ഊര്‍ജ്ജസ്വലനാക്കി മാറ്റുവാന്‍ സാധിക്കും.

പഠന വൈകല്യങ്ങള്‍ക്കും തൊഴിലന്വേഷകര്‍ക്ക് ബുദ്ധിനിലവാരം മെച്ചപ്പെടുത്തി ഏതു പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം സാധ്യമാക്കാനും ഈ യന്ത്രം മുഖേന സാധിക്കുന്നതാണ്. ഭാഗ്യവും സമ്പത്തും വര്‍ദ്ധിച്ച് രാജസമാനമായ ജീവിതപഥത്തിലേക്ക് കടക്കുവാന്‍ ഈ യന്ത്രം വളയെധികം സഹായകമാകുന്നു.

യന്ത്രപരിപാലനം ഈ വിശിഷ്ട യന്ത്രം അരയില്‍ ധരിക്കാന്‍ പാടില്ലാത്തതും നേരിട്ട് ഭൂസ്പര്‍ശം ഏല്‍ക്കാന്‍ പാടില്ലാത്തതുമാകുന്നു. ശൈവ ശാക്‌തേയ യന്ത്രങ്ങള്‍ക്കൊപ്പവും ഇതണിയാന്‍ പാടില്ല.

യന്ത്രം ധരിച്ച് ചൊല്ലേണ്ടുന്ന മന്ത്രങ്ങള്‍ പഠന വിഷമതകള്‍ മാറാന്‍: വിദ്യാരാജ ഗോപാലയന്ത്രം ധരിച്ച് പുലര്‍ച്ചേ സൂര്യോദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും 'ഓം വിദ്യാരാജഗോപാലമൂര്‍ത്തയേ സിദ്ധി ബുദ്ധി പ്രദായ' എന്ന മന്ത്രം 108 ഉരു ജപിക്കുകയും ശേഷം ജലം കുടിക്കുകയും ചെയ്യുക. പഠന വിഷമതകള്‍ അകലും.

മത്സരപരീക്ഷകളില്‍ ശോഭിക്കാന്‍: പുലര്‍ച്ചെ സൂര്യോദയ സമയത്ത് കദളിപ്പഴത്തില്‍ നെയ്യ് തൊട്ട് വലതുകൈയിലെ മോതിരവിരല്‍കൊണ്ട് പഴം സ്പര്‍ശിച്ച് 'ഓം രാജഗോപാലമൂര്‍ത്തയേ സിദ്ധിബുദ്ധിപ്രദായ' എന്ന മന്ത്രം 18 ഉരു ജപിച്ച് കദളിപ്പഴം ഭക്ഷിക്കുക. ഇത് നിത്യവും തുടര്‍ന്നാല്‍ മത്സര പരീക്ഷകളില്‍ ഉന്നതവിജയം നേടാം

അലസത അകലാന്‍ 'ഓം വിദ്യാവര്‍ദ്ധനൈ്യനമഃ' 'ഓം വിദ്യാ വിശാരദായ നമഃ' 'ഓം രാജപ്രഭായനമഃ' 'ഓം വേദരൂപായനമഃ' 'ഓം ഉത്ഘര്‍ഷേ നമഃ' വിദ്യാരാജഗോപാലയന്ത്രം ധരിച്ച് മേല്‍പ്പറഞ്ഞ മന്ത്രങ്ങള്‍ നിത്യം 18 ഉരു വീതം ജപിക്കുക. പഠനത്തിനുമേലുള്ള അലസത മാറിക്കിട്ടും.


Tuesday, August 30, 2016

ഗ്രഹപ്രീതി വരുത്തിയാന്‍ തലവേദന മാറും

ഒരിക്കലെങ്കിലും തലവേദന വരാത്തവര്ചുരുക്കമാകും. പലവിധ കാരണങ്ങള്കൊണ്ടും പല വിധത്തിലും തല വേദനിക്കാം. തലവേദന പലപ്പോഴും മറ്റു പല രോഗങ്ങളുടേയും ലക്ഷണവുമാകാം

തലവേദനയ്ക്ക് പറഞ്ഞു പഴകിയ പരിഹാര മാര്ഗങ്ങളും വളരെയേറെയുണ്ട്. എന്നാല്ജ്യോതിഷം തലവേദനയ്ക്കുള്ള ഒരു പരിഹാരമാര്ഗമാണെന്നറിയാമോ

ഒരോരുത്തര്ക്കും വരാനുള്ള രോഗങ്ങളെപ്പറ്റി ജാതകപരിശോധനയും ജനന സമയവും കൊണ്ട് അറിയുവാന്കഴിയുമത്രെ. ജാതകവശാല്ഗ്രഹങ്ങളുടെ സ്ഥാനവും രാശിയും അനുസരിച്ച് ഓരോരുത്തര്ക്കും ഓരോ സമയത്ത് ഓരോ രോഗപീഡ വരാന്സാധ്യതയുണ്ട്.

ഒരാളുടെ ശരീരപ്രകൃതിയും അസുഖം വരാനുള്ള സാധ്യതയെ കാണിക്കുന്നു. ജ്യോതിഷത്തില്ഒരോരുത്തരുടേയും ശരീരപ്രകൃതി വാതം, പിത്തം, കഫം എന്നിങ്ങനെ വേര്തിരിച്ചിട്ടുണ്ട്. ആയുര്വേദ ചികിത്സകളില്ഇത്തരം വിശദീകരണം ഉപയോഗിച്ച് മരുന്ന് നിശ്ചയിക്കാറുമുണ്ട്

സോഡിയാക് സൈനുകളും അസുഖസാധ്യതകള്വിശദീകരിക്കും. ഏരീസില്പെട്ടവര്ക്ക് തലച്ചോറ്, കണ്ണ് എന്നിവിടങ്ങളില്അസുഖസാധ്യതകള്കൂടുതലുണ്ട്. ഏരീസില്പെട്ട വ്യക്തികളുടെ ജാതകത്തില്സൂര്യ, ചന്ദ്ര ദശകളുണ്ടെങ്കില്തലവേദനക്കുള്ള സാധ്യതയും കൂടുതലാണ്. ഒന്നാം, രണ്ടാം, പന്ത്രണ്ടാം ഭാവങ്ങളില്സൂര്യപ്രീതി കുറവാണെങ്കിലും ചന്ദ്രനും ചൊവ്വയും ദുര്ബലരാണെങ്കിലും മൈഗ്രെയ്ന്വരാനുള്ള സാധ്യതയുണ്ട്. ആറാം ഭാവത്തിലും സൂര്യ-ചന്ദ്ര പ്രീതികള്കുറവാണെങ്കില്തലവേദനയുണ്ടാകും

കുലദേവതകള്കോപിച്ചാലും തലവേദനയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ജ്യോതിഷം പറയുന്നത്. എന്നാല്ജാതകത്തില്സൂര്യനും ചന്ദ്രനും ശക്തമായി നിലനില്ക്കുന്നുണ്ടെങ്കില്ഇതിന് പരിഹാരവുമാകും

സൂര്യനെ പ്രീതിപ്പെടുത്തുന്നത് തലവേദനയ്ക്ക് പരിഹാരമാകുമെന്നാണ് ജ്യോതിഷവിശദീകരണം. സൂര്യനമസ്കാരം ചെയ്യുകയോ ഗായത്രീമന്ത്രം 42 ദിവസം അടുപ്പിച്ച് ചൊല്ലുകയോ ചെയ്യണം

ധമ്പന്തരീ ഹോമം, ചൊവ്വാപൂജ എന്നിവ ചെയ്തും ഗ്രഹദോഷ പ്രകാരമുള്ള തലവേദന മാറ്റാനാകുമെന്നാണ് ജ്യോതിഷവിധി.