ആലപ്പുഴ ജില്ലയില്‍ തണ്ണീര്‍മുക്കം പഞ്ചായത്തിലാണ് മരുത്തോര്‍വട്ടം ധന്വന്തരിക്ഷേത്രം. അഞ്ചാറു നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കാം ഈ മഹാക്ഷേത്രത്തിന്...ക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറും വാതിലുകളുണ്ടെങ്കിലും ദര്‍ശനവശം പടിഞ്ഞാറാണ്..വലിയ കുളത്തിനെതിര്‍വശത്ത് ദേവീക്ഷേത്രം. പടിഞ്ഞാറേ വാതിലിലൂടെ അകത്തുകടക്കുമ്പോള്‍ വിശാലമായ ആനക്കൊട്ടില്‍. അതിന്റെ തൂണുകള്‍ക്കുമുണ്ട് ശില്‍പ്പചാതുരി. കഥകളി നടക്കുന്നത് ഇവിടെയാണ്. ഉത്സവത്തിന് എല്ലാ ദിവസവും കഥകളി നടക്കാറുള്ള ഈ ക്ഷേത്രാങ്കണത്തില്‍ സ്റ്റേജ് കെട്ടി ആട്ടം നടത്താറില്ല. സ്വര്‍ണക്കൊടി മരവും ചെമ്പുകൊടി മരവും കണ്ടിട്ടുള്ളവര്‍ക്ക് പഞ്ചലോഹംകൊണ്ടുള്ള ഇവിടത്തെ ധ്വജംകാഴ്ചയ്ക്ക് ഇമ്പമേറും. മഹാക്ഷേത്രങ്ങളിലെപ്പോലുള്ള ബലിക്കല്‍പ്പുര. വടക്കുവശത്ത് നീളത്തില്‍ ഊട്ടുപുര. തെക്കുപടിഞ്ഞാറായി ദേവസ്വം ഓഫീസ്. തൊട്ടടുത്ത് ഇളംപ്രായത്തില്‍ ഒരു കണിക്കൊന്ന. താഴെ കരിങ്കല്ലും മുകള്‍ ഭാഗത്ത് വെട്ടുകല്ലുംകൊണ്ടുനിര്‍മിച്ച ശ്രീകോവില്‍ ചെമ്പുമേഞ്ഞിരിക്കുന്നു. വൃത്താകാരമായ ശ്രീകോവിലിന്റെ ഭിത്തിയില്‍ ചന്തമുള്ള ചുവര്‍ചിത്രങ്ങള്‍. കാലപ്പഴക്കം അതിന്റെ ശോഭയില്‍ നിഴല്‍പ്പാടുകള്‍ വീഴ്ത്തിയെങ്കിലും ശ്രീകൃഷ്ണാവതാരവും പാഞ്ചാലീ സ്വയംവരവുമൊക്കെ ആ ഭിത്തിയില്‍ ഇന്നും മികവോടെ നില്‍ക്കുന്നു. ഗര്‍ഭഗൃഹത്തില്‍ ധന്വന്തരി മൂര്‍ത്തിയുടെ രണ്ടടിയോളം പൊക്കമുള്ള മനോഹരവിഗ്രഹം. ആയുര്‍വേദാചാര്യനായ ഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള ശിലാപ്രതിമ. ശംഖ്, ചക്രം, ജ്ജളുകം, അമൃതകുംഭം ഇവ ചതുര്‍ബാഹുക്കളിലായുള്ള ശ്രീ ധന്വന്തരിമൂര്‍ത്തി ഭഗവാന്‍ ശ്രീഹരിയുടെ അവതാരം. പാലാഴി മഥന സമയത്ത് ആയുര്‍വേദ ശാസ്ത്ര ഉപജ്ഞാതാവായ ശ്രീ ധന്വന്തരിമൂര്‍ത്തി പൊന്തിവന്നു. മഞ്ഞപ്പട്ടുടുത്ത് മണിമാലയും കിരീടവും ചാര്‍ത്തി ഭക്തരെ അനുഗ്രഹിച്ച് ഭഗവാന്‍ ഇവിടെ മരുവുന്നു. തുലാമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിനാളിലാണ് ധന്വന്തരിമൂര്‍ത്തിയുടെ അവതാരമെന്ന് ഭാഗവതം ഉദ്ഘോഷിക്കുന്നു. വര്‍ഷന്തോറും ഈ ദിവസം ധന്വന്തരി ജയന്തിയായി ആഘോഷിച്ചുവരുന്നു. നാലമ്പലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ശിവന്റെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. വടക്കുഭാഗത്ത് ഭദ്രകാളി, മഞ്ഞാടി ഭഗവതിയെ കൂടാതെ ഉപദേവന്മാരായി ശാസ്താവുമുണ്ട്. മൂന്നു പൂജകളുണ്ട്. കടിയക്കോല്‍ നമ്പതൂരിയാണ് ഇവിടെ തന്ത്രി.
പ്രധാനവഴിപാടുകൾ
താൾക്കറി
ഔഷധവശിപാടുകളിൽ ഏറ്റവും പുരാതനവും ഏറെ പ്രശസ്തവുമയിട്ടുള്ളത് താൾക്കറിയാണ്. തൊട്ടാൽ ചൊറിയുന്ന കാട്ടുച്ചേമ്പിന്റെ താൾ കഴുകിയരിഞ്ഞ്, മല്ലിയും മുളകും വറുത്ത്പൊടിച്ചുചേർത്ത് ക്ഷേത്രഊട്ടുപുരയുടെ അടുക്കളയി തയ്യാറാക്കുന്ന താൾക്കറി ഉദരരോഗനിവാരണത്തിന് ഉത്തമമാണ്. താൾക്കറി തയ്യാറാക്കുനത് പ്രദേശത്തെ പാചക
വിദഗ്ദ്ധരിൽ പ്രധാനിയായ രാധാക്രിഷണൻ നായരുടെ നേത്രുത്വത്തിലാണ്.
വൈഷണവാംശമായ ശ്രീധന്വന്തരീമൂർത്തിക്ക്, പിത്ര് പ്രീത്യർത്ഥം ഭക്തർ നടത്തുന്ന നമസ്കാര വഴിപാടിനോടൊപ്പമാണ് താൾക്കറി വിതരണം ചെയ്യുന്നത്. കർക്കടകം, തുലാം, കുംഭം മാസങ്ങളിലെ കറുത്തവാവി(അമാവാസി)ന് മാത്രമാണ് താൾക്കറി വിതരണമുള്ളത്. ഈ ദിവസങ്ങളിൽ ദേശദേശന്തരങ്ങളിൽ നിന്നയി ഭക്തസഹസ്രങ്ങൾ ഇവിടെയെത്തും.
കർക്കടക മരുന്നു
കഞ്ഞി
കർക്കടക മാസത്തിലെ
മരുന്നു സേവയ്ക്ക്, ധന്വന്തരി ഭക്തർക്കുള്ള മരുന്നുകഞ്ഞി
ക്ഷേത്രത്തിൽ തന്നെ
തയാറാക്കി ഊട്ടുപുരയിൽ വിളമ്പുന്നു.
എല്ലാ വർഷവും
കർക്കടകം ഒന്നു
മുതൽ ഒരുമാസം മുഴുവൻ സേവയ്ക്കവസരമുണ്ട്.
അന്നദാനം
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന
ക്ഷേത്രത്തിൽ എല്ലാ
വ്യാഴാഴ്ച്ചകളിലും, തിരുവോണം നക്ഷത്രത്തിലും ഉച്ച്പൂജയ്ക്ക്
ശേഷം അന്നദാനം നൽകിവരുന്നു. ഭക്തജനങ്ങളുടെ
വക വഴിപാടായി മറ്റ്
ദിവസങ്ങളിലും അന്നദാനം നൽകാറുണ്ട്. അന്നദാനനിധിയിലേയ്ക്ക് സംഭാവനകളും സ്വീകരിക്കും.
സന്താനഗോപാലം കഥകളിയും
തിരുവോണം
പൂജയും
മംഗല്യത്തിനു
ശേഷം ദീർഘകാലം കഴിഞ്ഞും സന്താനഭാഗ്യം കൈവരാത്ത
ഭക്തർ ഭഗവൽ സന്നിധിയിൽ തിരുവോണം
നക്ഷത്രത്തിൽ തിരുവോണ
പൂജ വഴിപാടു നടത്തി
അന്നെദിവസം ക്ഷേത്രദർശനവും ഉച്ചപൂജവരെ
ഉപവാസവും അനുഷ്ഠിക്കുന്നു. ഭഗവാന്റെ ഉച്ചപൂജ നിവേദ്യപ്രസാദം
സ്വീകരിച്ച് ഉപവാസം വിടുന്നു.
ഇഷ്ടസന്താന
ലബ്ധിക്കായി സന്താനഗോപാലം കഥകളി വഴിപാടായി സമർപ്പിക്കുന്നവരുടെ എണ്ണം വർഷം തോറും
വർദ്ധിച്ച് വരുന്നു.
ഫല സിദ്ധിക്ക് ശേഷം
വഴിപാട് നടത്തിയാൽ മതിയെന്നത്
വിശ്വാസ്യതക്ക് ആക്കം കൂട്ടുന്നു.
ഒൻപതു പുത്രന്മാരേയും
ജനിച്ച മാത്രയിൽ തന്നെ നഷ്ടപ്പെട്ട സാധു ബ്രാഹ്മണന്റെ പത്താമത്തെ
പുത്രനെ ഭഗവാന്റെ വൈഭവത്താൽ പാർത്ഥൻ
രക്ഷിച്ച് നൽകുകയും,
പത്തു പുത്രന്മാരിൽ പത്താമനായി
വഴിപാട് നേർന്നുണ്ടാകുന്ന
കുട്ടിയെ ബ്രാഹ്മണൻ ഏറ്റുവാങ്ങി
കുട്ടിയുടെ മാതാവിനു നൽകുകയും ചെയ്യുന്ന രീതിയാണു ഇവിടെ
അനുവർത്തിച്ച് വരുന്നത്.
നെടുമംഗല്യത്തിനു രുഗ്മിണീസ്വയംവരവും, ദാരിദ്രമോചനത്തിനു കുചേലവൃത്തവും, വിദ്യാഭിവൃത്തിക്ക് ഗുരുദക്ഷിണയും വഴിപാട് കഥകളിയായി ആടാറുണ്ട്.
മഹാനിവേദ്യം
|
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടാണ്
'മഹാനിവേദ്യം' തന്നെയാണ്. മഹാ നിവേദ്യമെന്നാൽ
പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള
അളവിൽ പാൽ, ഉണക്കലരിനുറുക്ക്,
പഞ്ചസാര തുടങ്ങിയ ചേർത്തുണ്ടാക്കുന്ന
'പാൽപ്പായസമാണ്' - ദേവന്റെ
ഏറ്റവും പ്രിയപ്പെട്ട വഴിപാട് - ഏതൊരു കാര്യത്തിനും ഏതൊരു
ധന്വന്തരിഭക്തന്റെ മനസ്സിലും, നാവിലും ആദ്യം വന്നെത്തുന്ന
പ്രർത്ഥന 'ഭഗവാനെ
ഞാനൊരു പാൽപ്പായസം
കഴിച്ചെക്കാമെ' എന്നാണ്. ഒരു കുടം
പാലിന്റെ പാൽപ്പായസത്തെയാണ്
'മഹാനിവേദ്യം' എന്ന് വിവക്ഷിക്കുന്നത്. പൂർണ്ണമായി മഹാനിവേദ്യം
കഴിക്കാൻ കഴിവില്ലാത്ത
ഭക്തർക്കും
മഹാനിവേദ്യത്തിന്റെ അംശകങ്ങളായി പാല്‍പ്പായസം കഴിക്കുവാനുള്ള
സംവിധാനമുണ്ട്. ഒരു കുടം പാല്‍പ്പായസം മുൻകൂറായി ബുക്ക്ചെയ്താൽ മാത്രമേ
നടത്താനാവൂ. അതിനുവേണ്ടതായ പാൽ
തുടങ്ങിയ വസ്തുക്കൾ സംഭരിക്കേണ്ടതിനാലാണ്
ഇത്. ഭക്തജാനങ്ങൾ ഈ
മഹാനിവേദ്യം മുൻകൂറായി
ശീട്ടാക്കാറുണ്ട്
|
പന്തിരുനാഴി
|
പലഭക്തന്മാരും ഭഗവങ്കൽ
നേരിടുന്ന ഔ വഴിപാടാണ് പന്തിരുനാഴി വഴിപാട്. 12 1/2 ഇടങ്ങഴി ഉൺക്കലരിയും
4 കൂട്ടം കൂടാനും ഭഗവാന്റെ തിടപ്പള്ളിയിൽ തയ്യാറാക്കുകയും ഉഷപൂജയോടനുബന്ധിച്ചുള്ള
പ്രസന്നപൂജയും ഉത്തമബ്രാഹ്മണർ ക്ധേത്രമണ്ഡപത്തിലിരുന്ന് സഹസ്രനാമം ജപിച്ച
ശേഷം ഭഗവാന്റെ പ്രസാദം ഭക്ഷിക്കുകയും, ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്നു. ഭഗവാൻ
ഈ ഭോജ്യവസ്തുക്കൾ സ്വീകരിച്ച് ഭക്ഷിക്കുന്നു എന്ന് സങ്കല്‍പ്പം.
ഈ വഴിപാട് നടത്തുന്ന ഭക്തൻ, ഭഗവത് ഭക്ഷണത്തിനുശേഷം ലഭിക്കുന്ന നിവേദ്യങ്ങൾ
പ്രസാദമായി ക്ഷേത്രമതിൽകെട്ടിനകത്തിരുന്ന് ഭക്ഷിക്കുന്ന ഒരു വഴിപാടാണ്
പന്തിരുനാഴി. തലമുറകളായി പല കുടുബങ്ങളും ഈ വഴിപാട് മുടക്കാതെ നടത്തിവരുന്നു. അത്താഴം
ഇതേ സ്വഭാവത്തിൽ നടത്തുന്ന ചടങ്ങാണ്. ഉത്സവദിനത്തിൽ
ഈ ദേശത്തെ പലകുടുംബക്കാരും അത്താഴം സ്ഥിരമായി നടത്താറുണ്ട്.
|
കയറ്റേൽ വാണം
|
||
മരുത്തോർവട്ടം ക്ഷേത്രത്തിന്റെ
മറ്റൊരാകർഷണമാണ്കയറ്റേൽ വാണം വഴിപാട്.
ക്ഷേത്രമൈതാനത്ത് ഇരുവശങ്ങളിലേയ്ക്കും വലിച്ചുകെട്ടുന്ന വടത്തിലൂടെ ഇരമ്പിപ്പായുന്ന കയറ്റേൽ വാണം കളവ് മുതൽ വീണ്ടു കിട്ടുന്നതിനും, വലിവുരോഗം
മാറുന്നതിനും മറ്റുമായി ഭക്തർ വഴിപാടായി
സമർപ്പിക്കുന്നു.
തിരുവുത്സവകാലത്തു മാത്രമാണ് കയറ്റേൽ വാണം വഴിപാട്. |
||
ശ്രിധന്വന്തരി ജയന്തി
|
||
ശകവർഷം
കാർത്തികമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിൽ
ധന്വന്തരീമൂർത്തി അവതരിച്ച ദിനം മരുത്തോർവട്ടം
ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളൊടെ ശ്രിധന്വന്തരി ജയന്തി
ആയി ആഘോഷിക്കുന്നു. ഈ ദിവസം ഭഗവാന്റെ തിടമ്പേറ്റി എഴുന്നള്ളത്തും കളഭാഭിഷേകവും, ഭക്തർക്ക്
അന്നദാനവും മറ്റും നടത്തിവരുന്നു.
ധന്വന്തരി ജയന്തി, വർഷംതോറും വിപുലമായി ആഘോഷിക്കുന്ന ഏക ക്ഷേത്രം മരുത്തോർവട്ടം ശ്രിധ്വന്തരീക്ഷേത്രമാണ്.
|
...........
ആയുര്‍വേദാചാര്യനായ ഒരു ദേവന്‍. ധന്വന്തരിയുടെ ഉദ്ഭവത്തെക്കുറിച്ച് വാത്മീകിരാമായണത്തില്‍ ഇപ്രകാരം പറയുന്നു: ദേവന്മാരും അസുരന്മാരും അമൃതിനുവേണ്ടി പാലാഴി കടഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആയിരം വര്‍ഷങ്ങള്‍ക്കുശേഷം പാലാഴിയില്‍നിന്ന് ഒരു ദേവന്‍ ഉയര്‍ന്നുവന്നു. ഒരു കൈയില്‍ കമണ്ഡലവും മറുകൈയില്‍ ദണ്ഡുമായി ഉയര്‍ന്നുവന്ന ആ ദേവനാണ് ധന്വന്തരി.
ധന്വന്തരി പാലാഴിയില്‍നിന്നു ജനിച്ചതിനെ ഹരിവംശം 29-ാം അധ്യായത്തില്‍ വര്‍ണിക്കുന്നു: ഐശ്വര്യസമ്പൂര്‍ണനായ ധന്വന്തരി ജലപ്പരപ്പില്‍ ഉയര്‍ന്നുവന്ന് മഹാവിഷ്ണുവിന്റെ മുമ്പില്‍ തൊഴുകൈയോടെ നിന്നു. വിഷ്ണു ധന്വന്തരിക്ക് അബ്ജന്‍ എന്ന പേരു നല്കി. അബ്ജന്‍ വിഷ്ണുവിനോട് തനിക്ക് യജ്ഞഭാഗം നിശ്ചയിക്കുന്നതിന് അഭ്യര്‍ഥിച്ചു. മഹാവിഷ്ണു ഇപ്രകാരം പറഞ്ഞു. യജ്ഞഭാഗങ്ങളെല്ലാം ദേവന്മാര്‍ക്കു നിശ്ചയിച്ചുപോയി. നീ ദേവന്മാര്‍ക്കു പിന്നാലെ ജനിച്ചതിനാല്‍ ഈശ്വരനല്ല. നിനക്ക് ലോകത്തില്‍ ഒരു രണ്ടാം ജനനം ഉണ്ടാകും. അന്നു നീ സുപ്രസിദ്ധനായിത്തീരും. രണ്ടാം ജന്മത്തില്‍ നിനക്കു ഗര്‍ഭകാലം മുതല്ക്കേ അണിമ, ഗരിമ മുതലായ സിദ്ധികള്‍ ഉണ്ടായിരിക്കും. അതിനാല്‍ അന്നു നീ ശരീരത്തോടുകൂടിത്തന്നെ ദേവനായിത്തീരും. നീ അവിടെവച്ച് ആയുര്‍വേദത്തെ എട്ട് ഭാഗമാക്കി രചിക്കും. ദ്വാപരയുഗത്തിലാണ് നിന്റെ രണ്ടാം ജന്മം. ഇത്രയും പറഞ്ഞതിനുശേഷം വിഷ്ണു മറഞ്ഞു.
ധന്വന്തരിമൂര്‍ത്തി
ധന്വന്തരി വീണ്ടും ജനിച്ചതിനെക്കുറിച്ച് ഹരിവംശം 29-ാം അധ്യായത്തില്‍ വിവരിക്കുന്നു. രണ്ടാം ദ്വാപരയുഗത്തില്‍ കാശിരാജാവായിരുന്ന സുഹോത്രന് ശലന്‍, ഗൃത്സമദന്‍ എന്നീ രണ്ട് പുത്രന്മാര്‍ ജനിച്ചു. ഗൃത്സമദന്റെ പുത്രനാണ് ശുനകന്‍. ശലന്റെ പുത്രനായി ആര്‍ഷ്ടിഷേണന്‍ ജനിച്ചു. ആര്‍ഷ്ടിഷേണനില്‍നിന്നു കാശനുണ്ടായി. കാശനില്‍നിന്ന് ദീര്‍ഘതപസ്സ്(ധന്വന്‍)ജനിച്ചു. ധന്വന് വളരെ നാളത്തേക്ക് സന്താനങ്ങള്‍ ലഭിച്ചില്ല. അദ്ദേഹം വനത്തില്‍ പോയി അബ്ജദേവനെ ധ്യാനിച്ചുകൊണ്ട് തപസ്സിരുന്നു. അബ്ജദേവന്‍ (ധന്വന്തരി) പ്രസന്നനായി ദീര്‍ഘതപസ്സിന്റെ പുത്രനായി ജനിച്ചു. അവിടെവച്ച് ധന്വന്തരി ആയുര്‍വേദത്തെ എട്ടായി വിഭജിച്ച് ശിഷ്യന്മാരെ പഠിപ്പിച്ചു. ധന്വന്തരിയുടെ പുത്രനായി കേതുമാനും കേതുമാന്റെ പുത്രനായി ഭീമരഥനും ഭീമരഥന്റെ പുത്രനായി ദിവോദാസനും ജനിച്ചു.
തക്ഷകനെന്ന ഉഗ്രനായ സര്‍പ്പം പരീക്ഷിത്തു രാജാവിനെ ദംശിക്കുന്നതിനു പോയപ്പോള്‍ പരീക്ഷിത്തിനെ രക്ഷിക്കുന്നതിനുവേണ്ടി ഒരു വിഷഹാരി പോവുകയും അയാള്‍ തക്ഷകന്റെ വാദമുഖങ്ങളില്‍ സന്തുഷ്ടനായി തിരികെപ്പോവുകയും ചെയ്തതായ കഥ പുരാണങ്ങളില്‍ കാണുന്നുണ്ട്. ഈ വിഷഹാരി കശ്യപനാണെന്നും ധന്വന്തരിയാണെന്നും ഭിന്നമായ പ്രസ്താവനകള്‍ പുരാണങ്ങളില്‍ കാണുന്നു.
വൈദ്യവിദ്യാസമ്പന്നനായ ധന്വന്തരിയെയും സര്‍പ്പദേവതയായ മനസാദേവിയെയും സംബന്ധിച്ച ഒരു കഥ ബ്രഹ്മവൈവര്‍ത്തപുരാണം കൃഷ്ണജന്മഖണ്ഡത്തില്‍ കാണുന്നു: ഒരിക്കല്‍ ധന്വന്തരി തന്റെ ശിഷ്യന്മാരുമൊത്ത് കൈലാസത്തിലേക്കു പോവുകയായിരുന്നു. മാര്‍ഗമധ്യേ തക്ഷകന്‍ അവരെ ആക്രമിക്കുന്നതിനു തുനിഞ്ഞു. ഉടനെ ശിഷ്യന്മാരിലൊരാള്‍ തക്ഷകന്റെ ശിരസ്സിലിരുന്ന രത്നം എടുത്ത് ഭൂമിയിലേക്കെറിഞ്ഞു. ഈ വിവരമറിഞ്ഞ് സര്‍പ്പരാജാവായ വാസുകി അനേകായിരം ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ ദ്രോണന്‍, പുണ്ഡരീകന്‍, ധനഞ്ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ധന്വന്തരിയുടെ അടുത്തേക്കയച്ചു. നാഗങ്ങളുടെ ശ്വാസോച്ഛ്വാസത്താല്‍ വിഷപൂര്‍ണമായ വായു ശ്വസിച്ച് ധന്വന്തരിയുടെ ശിഷ്യന്മാരെല്ലാം മൂര്‍ച്ഛിതരായി നിലംപതിച്ചു. ഉടനെ ധന്വന്തരി വനസ്പതിജന്യമായ ഔഷധംകൊണ്ട് അവരെ സചേതനരാക്കിയതോടൊപ്പം നാഗങ്ങളെ അചേതനരാക്കുകയും ചെയ്തു. വിവരമറിഞ്ഞ വാസുകി ഉടനെതന്നെ ശിവന്റെ ശിഷ്യയായ മനസാദേവിയെ സമീപിച്ച് ധന്വന്തരിയെ നേരിടുവാനായി അയച്ചു. മനസാദേവിയും ഗഡുരനും ശിവഭക്തരായിരുന്നു. ധന്വന്തരി ഗഡുരന്റെ ഒരു അനുയായിയുമാണ്. മനസാദേവി ആദ്യം ധന്വന്തരിശിഷ്യന്മാരില്‍ വിഷവ്യാപനം നടത്തി അവരെ മൂര്‍ച്ഛിതരാക്കിയെങ്കിലും ധന്വന്തരി തന്റെ വിഷവിദ്യാപാടവംകൊണ്ട് ഞൊടിയിടയില്‍ അവരെ ബോധവാന്മാരാക്കി. വിഷപ്രയോഗംകൊണ്ട് ധന്വന്തരിയെയോ ശിഷ്യന്മാരെയോ പരാജയപ്പെടുത്തുക സാധ്യമല്ലെന്നു കണ്ടപ്പോള്‍ മനസാദേവി ശിവദത്തമായ ത്രിശൂലം ധന്വന്തരിയുടെ നേര്‍ക്കു പ്രയോഗിക്കുവാന്‍ ഒരുങ്ങി. ഉടനെ ശിവനും ബ്രഹ്മാവും പ്രത്യക്ഷപ്പെട്ട് രംഗം ശാന്തമാക്കി എല്ലാവരെയും അനുഗ്രഹിച്ച് അവരവരുടെ സ്ഥാനത്തേക്ക് അയച്ചു.