കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരൻ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ക്ഷേത്ര ദർശനം നടത്തുന്നതും പ്രശ്നം വയ്ക്കുന്നതും ഇവിടെയാണ്. ക്ഷേത്രത്തിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ക്ഷേത്ര ശ്രീകോവിലിൽ രണ്ട് തട്ടുകളായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുമുൻപിലായി വലുപ്പമേറിയ നമസ്കാര മണ്ഡപം ഉണ്ട്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ ഉള്ളതുപോലെ ക്ഷേത്രത്തിൽ കൊടിമരം ഇല്ല.ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട്. ഋഷിമാർ ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണം കൂട്ടിക്കുഴച്ചു നിർമിച്ച മൂന്ന് ശിവലിംഗങ്ങൾ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാർവതി ശിവനെക്കൊണ്ട് ആ വിഗ്രഹങ്ങൾ വാങ്ങിപ്പിച്ചു പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധത മഹർഷി ശിവനെ പൂജകൾ കൊണ്ട് സംപ്രീതനാക്കി; പൂജയിൽ പ്രസാദവാനായ ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, തളിപ്പറമ്പിൽ വരികയും, അവിടം ഏറ്റവും പരിശുദ്ധമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജനടത്തി, ശിവപ്രീതി നേടി സായൂജ്യമടഞ്ഞപ്പോൾ ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമായി.അദ്ദേഹത്തിന്റെ മകനായ മുചുകുന്ദൻ പിന്നീട് പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. ഈ ശിവലിംഗവും മുചുകുന്ദനു ശേഷം കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി. പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമന് ആണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു. ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ഐതിഹ്യം ഉണ്ട്.ഇവിടുത്തെ തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നും കരുതപ്പെടുന്നു. ഒരുപക്ഷേ, ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.ലങ്കയിൽ നിന്ന് വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമൻ ഇവിടെ വന്ന് ശിവ പൂജകൾ അർപ്പിച്ചു എന്നാണ് വിശ്വാസം. ശ്രീരാമന്റെ ബഹുമാനാർത്ഥം ഇന്നും ഭക്തജനങ്ങൾക്ക് നമസ്കാര മണ്ഡപത്തിൽ പ്രവേശനമില്ലകൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. എല്ലാ പുതിയ കൂടിയാട്ടങ്ങളും രൂപകല്പനയ്ക്കു ശേഷം ആദ്യം അവതരിപ്പിക്കുന്നത് ഇവിടെയാണ്. ചാക്യാർ സമുദായത്തിലെ “മാണി” കുടുംബത്തിനു മാത്രമേ ഇവിടെ കൂടിയാട്ടം നടത്തുവാൻ അവകാശമുള്ളൂ. പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരനായിരുന്ന നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ഇവിടെ ദശാബ്ദങ്ങളായി കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് “വിദൂഷകരത്നം” പട്ടം സമ്മാനിച്ചത് ഈ ക്ഷേത്രത്തിൽ വെച്ചാണ്.ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നുള്ള “വീരശൃംഘല”. ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഘല നൽകപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാർക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഘല സമ്മാനിച്ചത്. വീരശൃംഘല ലഭിക്കുമ്പോൾ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ ‘കൊട്ടുംപുറം’ പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേൽശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സിൽ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.
Îá¼í¼zÉÞÉ ÉøßÙÞøJßÈáU ÕÝßÉÞ¿ÞÃí
ØÙdØÞÌíÆBZ ÉÝAÎáU ¨ ÖßÕçfdÄJßæÜ dÉçÄcµÄ. øÞ¼øÞç¼ÖbøÈí ²øá æȇÎãçÄÞ æÉÞKᢵá¿çÎÞ
ØÎVMß‚ÞW Îá¼í¼zÉÞÉBZ ÄàøáæÎKÞÃí ÕßÖbÞØ¢.
ç¼cÞÄß×AÞøáæ¿
ÈßVçÆÖÎÈáØøß‚í ÕÝßÉÞ¿í È¿JáKÕøᢠçµGùßÕá æµÞIí §×í¿ µÞøcdÉÞÉíÄßAÞÏß æÉÞKᢵῢ
ØÎVMßAáKÕøáÎáIí. ç¼cÞÄß× ÈßVçÆÖdɵÞøÎÞÃí ÄÎßÝíÈÞ¿í Îá~cÎdLßÏÞÏß ØíÅÞÈçÎWAáKÄßÈá
ÎáOí ¼ÏÜ{ßÄ çfdÄJßæÜJß æÉÞKᢵῢ ØÎVMß‚á οBßÏÄí. ÖßÕdÉÄß×íÀÏÞæÃCßÜᢠèÕ×íÃÕ
ØbÍÞÕ¢ µâ¿ß µÜVK ÖCøÈÞøÞÏà ÍÞÕJßÜÞÃí øÞ¼øÞç¼ÖbøX §Õßæ¿ µá¿ßæµÞUáKÄí. §Õß¿áæJ
ÆVÖÈJßÈá ºßÜ dÉçÄcµÄµ{áIí. ÈÞÜá ÕÏØßW ÄÞæÝÏáU µáGßµZAí dÉçÕÖÈÎ߈. ØídÄàµZAí
dÉçÕÖÈ¢ ®Gá ÎÃß ÎáÄW ÎÞdÄ¢. ÖßÕøÞdÄß ÆßÈ¢ ÎÞdÄÎÞÃí ØídÄàµZAá ØtcÏíAá ÎáOí
çfdÄJßW dÉçÕÖÈ¢. ¥ùßÕßæaÏᢠæ®ÖbøcJßæaÏᢠÎâVJßÏÞÏ øÞ¼øÞç¼ÖbøX ɵWØÎÏ¢
çÜÞµdÄÏB{áæ¿ µÞøcBZ Æßµí ÉÞÜzÞøᢠøÞ¼ÞAzÞøáÎÞÏß ºV‚ 溇áKÄßÈÞÜÞÃí ØídÄàµZAá¢
µáGßµZAáÎáU dÉçÕÖÈÈßÏdLâ ®KÞÃá ÕßÖbÞØ¢. ×VGí ÇøßAÞæÄ, ÎáIá¿áJá øIÞ¢ÎáIí ¥øÏßW
ºáxßçÕâ Éáøá×zÞV ÆVÖÈ¢ È¿JÞX. ÉáùçÎ ÈßKáU ÕÝßÉÞ¿í ØÞÇÈBZ §Õßæ¿ ØbàµøßAÞù߈.
ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.പൂജകൾക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു. ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തിൽ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങൾ കൂടിച്ചേർന്ന ആരാധനാമൂർത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തിൽ നിന്ന് ശ്രീകൃഷ്ണനന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തിൽ വരുന്ന അവസരത്തിൽ ഇവിടെത്തെ മൂർത്തി ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്.പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷദൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
വിശേഷങ്ങൾശിവരാത്രിയും വിഷുവും ഇവിടെ വിശേഷദിവസങ്ങളാണ്.ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതംമാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കൂട്ടമണി അടിക്കുമ്പോൾ സഹായിക്കാനായി മുസ്ളിങ്ങൾക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുമുണ്ടായിരുന്നു.
No comments:
Post a Comment